ഏകലവ്യാ ഛേദിച്ചു നല്‍കൂ
അംഗുലിയെനിക്കു നീ വേഗം
കര്ണനാളിയിലമ്പുപോല് കൊണ്ടാ-
നീതിയേവമില്ലാത്തോരാവാക്ക്....
കണ്ണുനീരടർന്നിറ്റിറ്റുവീഴുമാ,
കണ്ണുകൾപൂട്ടിനിന്നൊരുമാത്ര.
മെല്ലെ വിറയാർന്ന ചുണ്ടിനാൽ ചൊല്ലി,
നീതിയെൻ പെരുവിരൽത്തുമ്പിൽ മരിച്ചുവോ!
കാട്ടാളനെങ്കിലും കണ്ടുപഠിച്ചുഞാ-
നങ്ങിവർക്കെന്നും പകർന്നൊരാവിദ്യകൾ.
ഇന്നുഞാനിവരിലും ശ്രേഷ്ട്നാണെന്നങ്ങു-
തെറ്റിധരിച്ചു ചോദിച്ചെന്റെ പെരുവിരൽ.
ഫൽഗുനാ ...പാരിടം വെല്ലും ധനുർധാരി,
കാതങ്ങൾ താണ്ടിയെത്തട്ടെ നിൻ ഞാണൊലി...
നിൻ തിരുപാദത്തിൽ ബലിനൽകിടുന്നിതാ....
നിണമിറ്റുവീഴും വിരലും കിനാക്കളും.
വില്ലും ശരങ്ങളും ദ്രോണർതൻ പാദത്തിൽ,
വെച്ചു തൊഴുതവനൊമ്പതു വിരലിനാൽ,
നിണബിന്ദുവിറ്റിറ്റു വീണുപടരുമാ,
കരിയിലതന്നിൽ പതിച്ചുരണ്ടിറ്റുനീർ.....
6 comments:
വർണ്ണവിവേചനത്തിന്റെ കറുത്ത മുഖങ്ങൾക്ക് ഇതിഹാസങ്ങളോളം പഴക്കമുണ്ട്.!!! എന്നാൽ ഗുരുഭക്തിയുടെ പ്രോജ്ജ്വലനിമിഷങ്ങളേകുന്ന സ്വർണ്ണപ്രഭയിൽ
ഗുരു പോലും നിഷ്പ്രഭനാവുന്ന ആ അസുലഭസന്ദർഭം വളരെ ചാരുതയോടെ മനോജ് വരികളിലിണക്കിയിരിക്കുന്നു. വളരെയിഷ്ടമായി.
ശുഭാശംസകൾ.....
നല്ല കവിത
മരിച്ചുവോ! നീതി
നല്ല കവിത
കവിത ഇഷ്ടമായി ... ആശംസകള്‍
കാട്ടാളനെങ്കിലും കണ്ടുപഠിച്ചുഞാ- നങ്ങിവർക്കെന്നും പകർന്നൊരാവിദ്യകൾ. ഇന്നുഞാനിവരിലും ശ്രേഷ്ട്നാണെന്നങ്ങു- തെറ്റിധരിച്ചു ചോദിച്ചെന്റെ പെരുവിരൽ. ഫൽഗുനാ ...പാരിടം വെല്ലും ധനുർധാരി, കാതങ്ങൾ താണ്ടിയെത്തട്ടെ നിൻ ഞാണൊലി... നിൻ തിരുപാദത്തിൽ ബലിനൽകിടുന്നിതാ.... നിണമിറ്റുവീഴും വിരലും കിനാക്കളും.
Post a Comment